2015 ജനുവരി 5, തിങ്കളാഴ്‌ച

" ഒരു കൂട്ടുണ്ടായിരിയ്ക്കുക എന്നതാണ് പരമ പ്രധാനം എന്ന് തോനുന്നു. ഒരു നാര്സ്സിസിന്റെയോ , പോളിഫീമസിന്റെയോ ജന്മം എല്ലാവര്‍ക്കുമുള്ള ഒരു സാധ്യത അല്ലല്ലോ. തന്റെ അനന്തമായ ഏകാന്തതയില്‍ നിന്നല്ലേ ദൈവം പോലും മനുഷ്യന് ജന്മം കൊടുത്തത്. കപ്പല്‍ ച്ചേദത്തില്‍ പെട്ട് ഒരു ദ്വീപില്‍ ഒററ്പെട്ടുപോയ ഒരു കടല്കൊള്ളക്കാരന്ടെ കഥ എവിടെയോ വായിച്ചത് ഓര്‍ക്കുന്നു. നാളുകള്‍ കഴിഞ്ഞപ്പോള്‍ ഏകാന്തതയില്‍ ആശ്വാസം കണ്ടെത്താന്‍ വേണ്ടി അയാള്‍ കടല്‍ കരയില്‍ കണ്ട ഒരു ആമയുമായി കൂട്ടായത്രേ. അതിനോട് അയാള്‍ സംസാരിച്ചു.വയ്കി വന്നതിനെ പ്രതി പരിഭവിച്ചു..പിണങ്ങി...ഒപ്പം ചിരിയ്ക്കാന്‍ ക്ഷണിയ്ച്ചു. അതെ ,ഒന്ന് ഒററ്ക്കാകുമ്പോള്‍ അറിയാം അതിന്ടെ സങ്കടം. " ഒറ്റയല്ല...ഒറ്റയലൊററ്യല്ല..നമ്മള്‍ ഒറ്റയല്ല .." മുല്ലനേഴി മാഷിന്റെ വരികള്‍ കാതില്‍ മുഴങ്ങുന്നു..ജീവിതത്തില്‍ ഒററ്യ്ക്കാണെന്നു പറയുന്ന കൂട്ടുക്കാരെ...അല്ല, നിങ്ങള്‍ ഒറ്റയല്ല...ഈ ജീവിതത്തില്‍ എത്രയോ കൂട്ടുകാര്‍...സ്നേഹിയ്ക്കാന്‍ മാത്രമറിയാവുന്ന ഭാര്യ,കാമുകി,പെങ്ങള്‍, അനുജന്‍,...അങ്ങനെ എത്ര പേര്‍...ഇതാ ഇത് വായിയ്ക്കുന്ന നീയും ..ഹാ..ഞാന്‍ ഒറ്റയെ അല്ല.! "

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ