2015 ജനുവരി 5, തിങ്കളാഴ്‌ച


"ശ്രീ. രണ്ജിത്തിന്റെ 'പ്രാഞ്ചിയേട്ടനും പുണ്യാളനും' എന്ന സിനിമ ഇറങ്ങുന്നതിനു മുന്‍പ് ' പ്രാഞ്ചിയെട്ടന്‍ ' എന്നത് ഞങ്ങള്‍ ത്രിശൂര്‍ക്കാര്‍ക്ക് ചാക്കുണ്ണിയേട്ടന്‍ , ലാസറെളെപ്പന്‍ , കുര്യാക്കേട്ടന്‍ , ജോസേട്ടന്‍ എന്ന പോലെയുള്ള വെറുമൊരു പേര് മാത്രായിരുന്നു. എന്നാല്‍ ഇന്ന് അത് ഒരു അവസ്ഥയായി മാറിയിട്ടുന്ടെന്നത് സത്യം..!
വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്റെ ഗ്രാമത്തില്‍ രക്തം ദാനം ചെയ്യുന്ന ആളുകള്‍ വളരെ കുറവായിരുന്നു. പേടിയാരുന്നു എന്നതാണ് സത്യം. മൊത്തം കേരളത്തിന്റെ സ്ഥിതിയും അങ്ങനെ തന്നെയാരുന്നു. എന്നാല്‍ മരിയന്‍ യൂത്ത്സു , ട്രസ്റ്റ് , രക്ത ദാനസമിതി തുടങ്ങിയ സന്നദ്ധ പ്രവര്‍ത്തകരുടെ അധ്വാനം കൊണ്ടും , നല്ല മനുഷ്യര്‍ ഒത്തിരി പേര്‍ അവിടെ ഉണ്ടെന്നുല്ലതുകൊണ്ടും ഇപ്പോള്‍ രക്തം ദാനം ചെയ്യാന്‍ എന്റെ ഗ്രാമത്തില്‍ ആര്‍ക്കും ഒരു മടിയുമില്ല. വടക്കാഞ്ചേരി - ഓട്ടുപാറ ഭാഗത്തുള്ള മുഹമ്മദ് എന്നൊ - കുഞ്ഞുമോന്‍ എന്നോ പേരുള്ള ഒരു സി ഐ ടി യു ക്കാരന്‍ മനുഷ്യനുമുണ്ട് - 50 ല്‍ ഏറെ തവണ രക്തം ദാനം ചെയ്തിട്ടുള്ള ഒരാള്‍ ..
തൃശൂര്‍ മുഴുവന്‍ ഓടി നടന്നു രക്ത ദാന സന്ദേശം പ്രചരിപ്പിച്ചു നടന്ന - റവ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് എന്നൊരു അച്ഛനുണ്ട്‌... നാനാജാതി മതസ്ഥരും - സാമൂഹ്യ പ്രവര്‍ത്തകരുമുണ്ട്‌. ഇന്ന് അവരുടെയൊക്കെ പ്രവര്‍ത്തന ഫലമായി രക്ത ദാനത്തെ പറ്റി വലിയ അവബോധം കേരള സമൂഹത്തില്‍ ആകമാനം ഉണ്ട്. രക്തം ദാനം ചെയ്യാന്‍ ഇന്ന് ആര്‍ക്കും ഒരു മടിയുമില്ല.
അപ്പോളാണ് ഒരു വിദ്വാന്‍ - പണ്ടത്തെ നസ്രാണി അമ്മച്ചിമാരുടെ ചട്ടയും മുണ്ടുമെടുത്തു - പാവങ്ങളുടെ ദൈവം - ( പാവങ്ങളുടെ പടത്തലവന്‍ എന്ന ഒരു എ കെ ജി നമുക്കുണ്ടായിരുന്നു. ത്രിശൂക്കാര്‍ക്ക് പരിചയമുള്ള - പാവങ്ങളുടെ പിതാവ് - എന്ന ജോസഫ്‌ കുണ്ടുകുളം മെത്രാനുമുണ്ടായിരുന്നു . പിന്നെ അഗതികളുടെ അമ്മ - മദര്‍ തെരേസയും..ഇതെന്തു മാരണാണാവോ ' ഈ പാവങ്ങളുടെ ദൈവം കര്‍ത്താവെ..! ) എന്ന് സ്വയം അപദാനം ചെയ്തു കേരളത്തില്‍ കിടന്നു അച്ചാലും മുച്ചാലും ഓടുന്നത്. സത്യമാണ് ' പ്രാഞ്ചിയെട്ടന്‍ എന്നത് ഇപ്പോള്‍ വെറുമൊരു പേരല്ല അത് സത്യമായും ' ഒരവസ്ഥയാണ് '. ( സകലമാന നല്ല മനസുള്ള പ്രാഞ്ചിയെട്ടന്മാരും ഈ അനിയനോട് പൊറുക്കുക . നിങ്ങളെ ഞാന്‍ ഉദ്ദേശിചിട്ടെയില്ല...)
ഫാ. ഡേവിസ് ചിറമ്മലും , ശ്രീമതി.ഉമാ പ്രേമനും, ശ്രീ. കൊച്ചൌസേപ്പ് ചിറ്റിലപിള്ളിയും മുതല്‍...ഇങ്ങേയറ്റം എന്റെ സഹപാഠിയും സുഹൃത്തുമായ ഫാ. ആന്റണി കുരുതുകുളങ്ങരയും പിന്നെ പേര് ഓര്‍മയില്ലാത്ത അനേകം സുമനസുകളും വൃക്ക - നിസ്വാര്തമായി ദാനം ചെയ്യുന്ന - അവയവ ദാനത്തിന്റെ മഹത്വത്തെ പറ്റി ബോധവത്കരണം നടത്താന്‍ ശ്രമിയ്ക്ന്ന ഈ കാലഘട്ടത്തില്‍ - ഒരു ' പല്‍മശ്രീ ' സ്വപ്നം കണ്ടു ഇയാള്‍ ഓടുന്നത് കാണുമ്പോള്‍ പുച്ഛം തോനുന്നു. മാധ്യമ വൃകോദരന്മാരും , രാഷ്ട്രീയ ഭീകരന്മാരും ഓശാന പാടി എതിരേല്‍ക്കുന്നുണ്ട്. ( ദീപസ്തംഭം...) വഴിയില്‍ വീര്‍പ്പുമുട്ടി കടന്നുപോകുന്ന പാവം വഴിയാത്രക്കാരുടെ സങ്കടം ആരു കാണുന്നു ..!
താലമെടുത്തും , മുത്തുക്കുടയെന്തിയും തളര്‍ന്ന തരുണീ മണികള്‍ ..ചെണ്ട കൊട്ടി വിയര്‍ത്ത യുവജനങ്ങള്‍...' " അലൌണ്‍സ്മെന്റ്' ' നടത്തി ഒച്ചയടഞ്ഞ കോളാമ്പികള്‍....പോട്ടം പിടിച്ചും - തത്സമയം കൊടുത്തും ആഘോഷിയ്ക്കുന്ന പത്ര - ചാനല്‍ വിശാരദന്മാര്‍... ശീതീകരിച്ച കാരവന്‍...
തെയ്യം..കൈകൊട്ടികളി..പുലിക്കളി...ആചാരവെടി....
ഒലക്കേടെ മൂട്....!!
ഈ മാമാങ്കത്തിന് ചിലവാക്കുന്ന കാശിന്റെ പത്തിലൊന്ന് മതി ശ്രീ ദൈവം സാര്‍ - പത്ത് കുഞ്ഞുങ്ങള്‍ക്ക്‌ ഡയാലിസിസ് നടത്താനും , പാവങ്ങള്‍ക്ക് വേണ്ടി ബ്ലഡ്‌ ബാങ്ക് തുടങ്ങാനും , വൃക്ക മാറ്റി വയ്ക്കാനും..!!!
ലോകത്ത് ആദ്യമായി ഓടുന്ന ആ ഇന്ത്യക്കാരന്‍ - വേദനിയ്ക്കുന്ന ആ പാവം കോടീശ്വരന്‍ -ഇതെല്ലാം അറിയുന്നുണ്ടോ എന്തോ ...?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ