‘ വെറുതെ വിടുമ്പോഴാണ് ഭൂതക്കാലത്തിനു ഭംഗി ‘ എന്ന് ആരാണ് പറഞ്ഞിട്ടുള്ളത് എന്ന് ഓര്‍മയില്ല..ഒരുപക്ഷെ അത് മാധവികുട്ടിയായിരിയ്ക്കും. അങ്ങനെ വെറുതെ വിട്ട ചില ഓര്‍മ്മകള്‍ അലസമായ ഒരു കുഞ്ഞുപുസ്തക വായനയ്ക്കിടയില്‍ ചോദിയ്ക്കാതെ കയറി വന്നു.
“ ആ അമ്മ നാലുമക്കളോടൊപ്പം, രാവേറെയായിട്ടും തിരിച്ചെത്താത്ത കുടിയനായ ഭര്‍ത്താവിനെയും കാത്ത് വഴിയരികില്‍ നിന്നു. എഴുവയസ്സുകാരനായ മൂത്തകുട്ടി കത്തിച്ച മെഴുകുതിരിയുമായി അപ്പനെ അന്വേഷിച്ചിറങ്ങി. അമ്മ കരഞ്ഞു : ഭര്‍ത്താവിനെ കാണാത്തതിനാല്‍ ..മകനെ തനിച്ചു വിട്ടതിനെയോര്‍ത്തു..വഴിയില്‍ വച്ച് പിതാവ് തന്റെ മകന്റെ പേടിച്ചിരണ്ട മുഖം കണ്ടു. ആ വെളിച്ചത്തില്‍ തന്നെ മൂന്നുകുഞ്ഞുങ്ങളെയും കെട്ടിപിടിച്ചു വഴിയിലിരിയ്ക്കുന്ന ഭാര്യയുടെ മുഖവും അയാള്‍ കണ്ടു...ആ പാതിരാവില്‍ അയാള്‍ക്ക് സുബോധമുണ്ടായി...”
സമാനമായ ഒരറുതിയുടെ കര്‍ക്കിടക രാത്രിയിലേയ്ക്കു ഓര്‍മ്മകള്‍ എന്നെയും കൊണ്ടുപോകുന്നുണ്ട്...അപ്പോള്‍ ഞങ്ങള്‍ താമസിയ്ക്കുന്നത് ഏറെക്കുറെ വിജനമായ – എന്നാല്‍ ചുറ്റും കാടുപിടിച്ച് കിടക്കുന്ന ഒരു പറമ്പിലാണ്. വീട് പണി കഴിഞ്ഞു ഏറെ നാള്‍ ആയെങ്കിലും കറന്റില്ല..കണക്ഷന്‍ എടുക്കാനുള്ള ചെലവ് താങ്ങാനാവില്ലായിരുന്നു..കച്ചവടങ്ങളെല്ലാം തകര്‍ന്ന് ലോട്ടറി കച്ചവടമായി നടക്കുകയാണ് അപ്പന്‍. നാളേയ്ക്കുള്ള അരിയും വാങ്ങി അപ്പന്‍ വരേണ്ടുന്ന സമയം ഒത്തിരി വയ്കി..അടുത്തൊന്നും ഞങ്ങള്‍ക്ക് അയല്‍ക്കാരില്ല. ഉള്ളവര്‍ തന്നെ ഒട്ടു ദൂരെയുമാണ്..അവരെല്ലാം ഇരുട്ടുന്നതിനുമുന്പേ വീടെത്തും. കര്‍ക്കിടകമാണ്..മഴ പെയ്യുനില്ലെങ്കിലും ഇരുട്ടുമൂടിനില്‍ക്കുന്ന രാവും പകലും. എനിയ്ക്കാണെങ്കില്‍ ഇരുട്ട് ഭയമാണ്. ചുമ്മാ ഇരുട്ടിലേയ്ക്കു നോക്കി ഇല്ലാത്ത രൂപങ്ങള്‍ സങ്കല്പ്പിചെടുക്കുക എന്നത് അക്കാലത്തെ മാറ്റാനാവാത്ത ഒരു ദുശീലവും. വീടിന്റെ ചുറ്റുമുള്ള ഇരുട്ടിനെ തടുക്കാന്‍ എന്റെ വീടിന്റെ ഉമ്മറപടിയില്‍ മുനിഞ്ഞു കത്തുന്ന മൊട്ടവിളക്ക് വെറുതെ അധ്വാനിയ്ക്കുകയാണ്. പകല്‍പോലും വെളിച്ചം പൂര്‍ണമായും കടക്കാതെ വലിയ പറമ്പുകളാണ് ചുറ്റും. അതില്‍ വിഷംകൂടിയ പാമ്പുകളും..അവയെ പിടിയ്ക്കാന്‍ കീരിയും , വല്ലപ്പോഴുമൊക്കെ മയിലുകളും എത്തുന്ന നോട്ടമില്ലാതെ കിടക്കുന്ന നായര്‍ തറവാട്ടുകാരുടെ പറമ്പുകള്‍. അമ്മ പറയുന്നുണ്ട്..’ അപ്പനെ കാണുന്നില്ലല്ലോ മോനെ ..നീയൊന്നു ഈ വെളക്കുമെടുത്തു പോയി നോക്ക്യേ..ആ റോട്ടില്...” ( പണ്ടെല്ലാം അപ്പന്റെ കയ്യില്‍ വലിയ ടോര്‍ച്ചു ഉണ്ടാവാറുണ്ട്. അഞ്ചു കട്ടയുടെ വലിയ ടോര്‍ച്..പിന്നെ കാലപഴക്കം കൊണ്ടാകും അത് കേടായി..വറതപ്പേട്ടന്‍ കൊടുക്കുന്ന ചൂട്ടോ, മെഴുതിരി, കടലാസ്സില്‍ ചുറ്റി പന്തമാക്കിയൊ മറ്റോ ആണു അപ്പന്‍ പിന്നീട് വരാറുള്ളത്. ടോര്‍ച് ഒരു ആഡംബര വസ്തുവായി മാറിയിരുന്നു ഞങ്ങള്‍ക്ക് അപ്പോഴേയ്ക്കും) അപ്പന്‍ വരാത്തതിന്റെ സങ്കടവും , ഇരുട്ടും രാത്രിയും ചേര്‍ന്നുള്ള ഭയവും കൂടി ഞാന്‍ വല്ലാത്തോരവസ്തയിലാണ്. വീടിന്റെ മുന്നിലുള്ള ഇടവഴിയിലേയ്ക്ക് ഞാന്‍ ആ വിളക്കും പിടിച്ചു ഇറങ്ങി – ഇടവഴി എന്നൊന്നും പറയാനാവില്ല..മുകളിലെ ഉയര്‍ന്ന പറമ്പുകളില്‍നിന്നും മറ്റും മഴവെള്ളത്തിനു പാടത്തേയ്ക്ക് രക്ഷപെടാനുള്ള ചാലെന്നോ മറ്റോ പറയാം. ഉയര്‍ന്നു നില്‍ക്കുന്ന കാടുപിടിച്ച വേലികള്‍..വഴിയിലേയ്ക്കു ചാഞ്ഞു നില്‍ക്കുന്ന ഇല്ലിമുളകള്‍..പകല്‍പോലും ആ വേലിയില്‍ ഞാന്നു കിടക്കുന്ന അണലി ഇനത്തില്‍ പെട്ട ചേനത്തണ്ടന്‍ , വട്ടക്കൂറ എന്നൊക്കെ വിളിയ്ക്കുന്ന പാമ്പുകളെ ഞാന്‍ കണ്ടിട്ടുണ്ട്. തലയില്‍ പറന്നു കൊത്തുന്ന..കൊത്തിയ ശേഷം വിഷം ഇറങ്ങി ആള്‍ രക്ഷപെടാതിരിയ്ക്കാന്‍ മരത്തില്‍ കീഴ്ക്കാംതൂക്കായി വൈരാഗ്യത്തോടെ തൂങ്ങി കിടക്കുന്ന പാമ്പുകളെ പറ്റി പറഞ്ഞു തന്ന കുഞ്ഞയ്യപ്പെട്ടനെ ശപിച്ചും കൊണ്ട് ഞാനിറങ്ങി. വഴിയില്‍ കേട്ട ഓരോ ശബ്ധതോടുമോപ്പം വിറകൊണ്ടു ഓരോകാലും മുന്നോട്ട് വച്ചുകൊണ്ടിരുന്നു. ഈ വിളക്കിനാണെങ്കില്‍ അത്രയും കുറവ് വെളിച്ചമേ ഉള്ളൂ. ചില്ലുകൂടുള്ളതുകൊണ്ട് കാറ്റത്ത് കെട്ടുപോകില്ലെന്ന ഗുണം മാത്രമുണ്ട്. കാല്ച്ചുവട്ടിലെയ്ക്ക് അല്‍പ്പം പോലും വെളിച്ചം കിട്ടുന്നില്ല. ആരെങ്കിലും എതിരെ നിന്ന് വരികയാണെങ്കില്‍ ( ഈ നേരത്ത് ആരും വരാനില്ല ) എന്റെ ദേഹത്ത് മുട്ടില്ല എന്നു മാത്രം. കണ്ണില്‍കണ്ട എല്ലാ മന്ത്ര വാദ – തീവ്രവാദ ഡിറ്റ്ക്ടീവ് നോവലുകളും വായിച്ചു പകല്‍ പോലും പേടിച്ചു നടക്കുന്ന ഞാന്‍ ഈ ഇരുട്ടില്‍ ഏതോ യക്ഷി-ചുടല പറമ്പില്‍ നടക്കുന്നപോലെ ,കോട്ടയം പുഷ്പനാഥി നെയും ഏറ്റുമാനൂര്‍ ശിവകുമാറിനെയും ശപിച്ചുകൊണ്ട് വിശ്വാസപ്രമാണവും അറിയാവുന്ന മറ്റു പ്രാര്‍ഥനകളും ചൊല്ലി മുന്നോട്ട് നടക്കുകയാണ്. തിരിച്ചുപോവണമെന്നാഗ്രഹമുന്ടെങ്കിലും മുന്നോട്ടു പോകാവുന്നത്രയും ദൂരം പുറകിലെയ്ക്കും ഉണ്ടെന്നുള്ളത് എന്നെ മുന്നോട്ടു തന്നെ തള്ളിവിട്ടു. ഓരോ കരിയില അനങ്ങുമ്പോഴും ഞാന്‍ വിറച്ചു..ഭയംകൊണ്ട് ഒരടിമുന്നോട്ട് വയ്ക്കാന്‍ പറ്റാത്ത അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ പെട്ടെന്ന് ആരോ എന്റെ കയ്യില്‍ തോട്ടതായി തോന്നി..ഭയന്ന് ഞാന്‍ എന്തോ വികൃത ശബ്ധം ഉണ്ടാക്കി കരയാന്‍ വാ തുറക്കുംപോളെക്കും “ മോനെ നീ എന്താ ഈ ഇരുട്ടത്ത്..’ .....ഓ..എന്റെ ദൈവമേ..അപ്പനാണ്..! “ അപ്പനെ കാണാണ്ട് ഞാന്‍ പേടിച്ച്...”
വീട്ടിലെത്തുമ്പോള്‍ ഭയന്നിരിയ്ക്കുന്ന അമ്മയും അനിയനും ഞങ്ങളെ കണ്ടപ്പോള്‍ മുറ്റത്തേക്കിറങ്ങി നില്‍ക്കുന്നുണ്ടാരുന്നു. അമ്മയുടെ കയ്യിലേയ്ക്കു അരിസഞ്ചി കൊടുത്തുകൊണ്ട് അപ്പന്‍ പറയാരുന്നു... “മഴകാരണം ആള്‍ക്കാര്‍ക്ക് പണിയില്ലാണ്ടിരിയ്ക്കല്ലെ..പിന്നെ ആരാ മ്മടെ ടിക്കെറ്റെടുക്കാ..? നാളെയാണ് ഇതിന്റെ നറുക്കെടുപ്പ്..അപ്പൊ അവസാനത്തെ ബസ് വരെ കാത്തുനിക്കേണ്ടി വന്നു..രണ്ടു ടിക്കെറ്റ് വില്‍ക്കാന്‍..” ഭാഗ്യമില്ലാത്ത ഞങ്ങടെ കയ്യില്‍നിന്നും ടിക്കെറ്റ് എടുത്തു ഭാഗ്യം പരീക്ഷിയ്ക്കാന്‍ കനിവുണ്ടായ ആ നല്ല മനുഷ്യര്‍ ആരാണാവോ..?
എന്തായാലും പിന്നീട് ഇപ്പോഴും അപ്പന് എന്തെങ്കിലും ഒന്ന് വാങ്ങാന്‍ ഓര്‍ക്കുമ്പോള്‍ ഒരു നല്ല ടോര്ച്ച് എന്നാണ് ആദ്യം മനസിലേയ്ക്ക് വരിക..ആ കറുത്ത കര്‍ക്കിടക രാത്രിയുടെ ഓര്‍മയ്ക്ക്...!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ