2015 ജനുവരി 5, തിങ്കളാഴ്‌ച

" പറയത്തക്ക പ്രത്യേകതകള്‍ ഒന്നുമില്ലാത്ത ഒരാളാണ് എന്റെ അപ്പന്‍ - ചുങ്കത്ത് പൊറിഞ്ചുണ്ണി വര്‍ഗ്ഗീസ് - നാട്ടുക്കാരും ബന്ധുക്കളും - വര്‍ക്കി എന്നും വിളിയ്ക്കും. എനിയ്ക്ക് ഓര്‍മ വയ്ക്കുമ്പോ അപ്പന് പലചരക്ക് കട , മാവേലി സ്റ്റോര്‍ , സ്റ്റേഷനറി കട ,വിറകു കച്ചവടം തുട്ങ്ങീ കുറെ കച്ചവടങ്ങള്‍ ഉണ്ട് .കൊള്ളാവുന്ന രീതിയില്‍ ജീവിയ്ക്കുന്നുമുണ്ടാരുന്നു. രണ്ടോ മൂന്നോ കൊല്ലങ്ങള്‍ക്കുള്ളില്‍ ഇതെല്ലാം വെറുമൊരു സ്വപ്നം പോലെയായി തീര്‍ന്നു. ജീവിതം ഞെരുങ്ങിയും ഞെങ്ങിയും മാത്രം ഓടാന്‍ തുടങ്ങി. ഏറ്റവും ഒടുവില്‍ ജീവിയ്ക്കാന്‍ വേണ്ടി ലോട്ടറി കച്ചവടക്കാരനുമായി അപ്പന്‍.
ആളുകള്‍ക്ക് പ്രത്യേകതകള്‍ ഒന്നുമില്ലാത്ത ഒരാളാണ് എങ്കിലും ഞങ്ങള്‍ക്ക്, ജീവിതം അസാമാന്യമായ വിപദി ധൈര്യം കൊണ്ട് ജീവിയ്ക്കാന്‍ പഠിപ്പിച്ച ഒരു വലിയ പാഠശാലയാണ് അപ്പന്‍.
ഇന്നും അപ്പന്‍ എന്നത് , എനിയ്ക്ക് ഇനിയും വായിച്ചുതീരാത്ത്ത മറ്റൊരു വേദപുസ്തകമാണ്.
ബോബിയച്ചന്‍ ഒരിയ്ക്കല്‍ പറഞ്ഞതോര്‍ക്കുന്നു. ' അമ്മ ഒരു കുഞ്ഞിനു തന്റെ ശരീരം മുറിച്ചു നല്‍കുമ്പോള്‍ , അപ്പന്‍ നല്‍കുന്നത് തന്റെ തന്നെ ഹൃദയമാണ് എന്ന് " ഒരു വാഴ്വില്‍ അമ്മ മക്കളോട് അനവധി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടാകും.. ഓര്‍ത്തെടുക്കാന്‍ പോലും കഴിയാത്ര അത്ര. എന്നാല്‍ ഒരപ്പന്‍ , ഉള്ളം കയ്യില്‍ കൂട്ടി വയ്ക്കാവുന്ന അത്രയേ പറഞ്ഞിട്ടുണ്ടാകുകയുള്ളൂ എന്ന്..ശരിയാണ്..നൂറു ശതമാനം ശരി..!!
രണ്ടു വര്‍ഷങ്ങളുടെ ഇടവേളകള്‍ക്ക് ശേഷം അപ്പന്‍ എന്നെ കണ്ടത് കണ്ണുകള്‍ കൊണ്ടാല്ലായിരുന്നു...ഹൃദയംകൊണ്ടായിരുന്നു..( അമ്മയും കൂടപിറപ്പുകളും അങ്ങനെ തന്നെയാണ് കേട്ടോ..) ഒരു സന്ധ്യയ്ക്ക് എല്ലാവരും ഒന്നിചിരിയ്ക്കുമ്പോള്‍ , അപ്പന്‍ പറയാന്‍ തുടങ്ങി..' കേട്ടോ മെറിനെ , സന്തോഷിനെ അവന്റെ പ്രായത്തിലുള്ള ആണ്‍കുട്ടികള്‍ക്ക് ഉണ്ടായിരുന്ന ഒന്നും തന്നെ കൊടുക്കാന്‍ എനിയ്ക്ക് കഴിഞ്ഞിട്ടില്ലാരുന്നു . വേണ്ടത്ര സ്വാതന്ത്ര്യം പോലും. തൊട്ടുമുന്നില്‍ പുഴ ഉണ്ടായിരുന്നിട്ടും , ഞാന്‍ അവനെ നീന്താന്‍ വിട്ടില്ല. സൈക്കിള്‍ ചവിട്ടാനും വിട്ടില്ല. എന്തിനു , എവിടെയെങ്കിലും ഉയരത്തില്‍ കേറി നില്‍ക്കാന്‍ പോലും ഞാന്‍ സമ്മതിയ്ക്കില്യാരുന്നു.(എന്നെ പിന്നീട് സൈക്കിള്‍ ചവിട്ടാന്‍ പഠിപ്പിയ്ക്കുന്നതു അനിയന്‍ ആന്റൊയാണ് , അതും ഞാന്‍ ഡിഗ്രീ രണ്ടാം വര്ഷം പഠിയ്ക്കുമ്പോ.) ഇവന് എന്തേലും അപകടം പറ്റിയാലോന്നുള്ള ഭയാരുന്നു എനിയ്ക്ക്. ഇവന്‍ തല്ലുകൊണ്ടതുപോലെ ആരും കൊണ്ടിട്ടുണ്ടാവില്യ..സ്റ്റെല്ല പോലും ..( അത് എന്റെ നേരെ മൂത്ത ചേച്ചിയാണ് ). നാശായിപോവല്ലെ ദൈവമേ എന്ന് ചിന്തിചിട്ടാണ് . എന്താ ചെയ്യാ..അത്രയ്ക്കുള്ള അറിവേ ഉണ്ടാരുന്നുള്ളൂ എനിയ്ക്ക്..മനുകുട്ടനെ അങ്ങനെയൊന്നും വളര്‍ത്തരുത് ട്ടാ .." ഇത്രയും പറയുമ്പോ അപ്പന്റെ കണ്ണിലെ നനവ്‌ എനിയ്ക്ക് കാണാമായിരുന്നു..എന്റെ അപ്പാ..അന്നും ഇന്നും അപ്പന്‍ എനിയ്ക്ക് തന്നിട്ടുള്ളതുമാത്രാ ധനവും അറിവുമായിട്ടുള്ളൂ എന്റെ കയ്യില്‍. ശരാശരിയെക്കാളും താഴെ കഴിവുകളുള്ള ഞാന്‍ ഇപ്പോളും ജീവിതത്തില്‍ പിടിച്ചു നില്‍ക്കുന്നുണ്ടല്ലോ..ദൈവകൃപ..ഒപ്പം എന്റെ അപ്പന്റെം അമ്മേടേം പ്രാര്‍ഥനയും..അതുമതി എനിയ്ക്കെന്നും...
ഇന്ന് എന്റെ അപ്പന്റെ പിറന്നാളാണ്...ഒരായിരം ആയുരാരോഗ്യ - പ്രാര്തനാശംസകള്‍.അപ്പാ...!!
ഇപ്പോളും അപ്പന്റെ മുന്നില്‍ ഞാന്‍ എത്ര കുഞ്ഞാണ്..അറിവിലും പ്രായത്തിലും...
സത്യം ..ഇന്നും അപ്പന്‍ എന്നത് എനിയ്ക്ക് ഇനിയും വായിച്ചുതീരാത്ത്ത മറ്റൊരു വേദപുസ്തകമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ